Tuesday 26 November 2013


ക്ഷേത്രങ്ങള്‍ : ചരിത്രവും സംസ്‌കാരവും ഉണര്‍ന്നിരിക്കുന്നിടം



നമ്മുടെ നാടിന്റെ ആദ്ധ്യാത്മികപൈതൃകവും കലാചരിത്രപൈതൃകങ്ങളും കൈകോര്‍ക്കുന്ന ഇടങ്ങളാണ് ക്ഷേത്രങ്ങള്‍ . വിശ്വാസികളും ചരിത്രപഠിതാക്കളും സഞ്ചാരികളുമെല്ലാം പുരാതനങ്ങളായ മഹാക്ഷേത്രങ്ങളുടെ ദര്‍ശനം ഇഷ്ടപ്പെടുന്നു. ദക്ഷിണഭാരതത്തിലെ മഹാക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ഥയാത്രയാണ് പി.ജി രാജേന്ദ്രന്റെ  ‘ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങള്‍’ എന്ന പുസ്തകം. ഓരോ ക്ഷേത്രത്തിന്റെയും ചരിത്രപശ്ചാത്തലവും ആരാധനാസമ്പ്രദായങ്ങളും ഐതിഹ്യകഥകളും പറഞ്ഞുതരുന്ന ഈ അമൂല്യരചന സാധകര്‍ക്കും ആത്മീയാന്വേഷികള്‍ക്കും സഞ്ചാരികള്‍ക്കും ഒഴിവാക്കാനാവാത്തതാണ്.
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം
വയനാട് ജില്ലയിലാണ് തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം. മാനന്തവാടിയില്‍നിന്നും മൈസൂര്‍ റൂട്ടിലെ കാട്ടിക്കളത്തുനിന്നും ഇടത്തോട്ടു തിരിയണം. 32 കിലോമീറ്ററാണ് മാനന്തവാടിയില്‍നിന്നുള്ള ദൂരം. ക്ഷേത്രപരിസരത്തു താമസസൗകര്യം ദേവസ്വം ഒരുക്കിയിട്ടുണ്ട് എന്നതിനാല്‍ ഇവിടെ താമസിച്ചു ദര്‍ശനം നടത്താം. ക്ഷേത്രത്തിന്റെ നാലുഭാഗത്തും നിക്ഷിപ്ത വനമാണ്. റോഡില്‍ കാട്ടാനക്കൂട്ടങ്ങളെയും മാന്‍കൂട്ടങ്ങളെയും മറ്റു മൃഗങ്ങളെയും കാണാം. വളരെ മനോഹരമാണ് ക്ഷേത്രവും പരിസരവും കേരളത്തിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പഴയ കേരളത്തിലെ മലയോരങ്ങളില്‍ പ്രകൃതിക്ഷോഭമുണ്ടായപ്പോള്‍ നശിക്കാതെനിന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുനെല്ലി എന്ന് ഗണിച്ചു പോരുന്നു. തിരുനെല്ലിയിലെ ബലികര്‍മ്മങ്ങളും പ്രസിദ്ധമാണ്.
ഐതിഹ്യം
ബ്രഹ്മാവാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. തന്റെ ഹംസരഥത്തിലേറി ലോകംചുറ്റിക്കറങ്ങവേ സഹ്യാദ്രിയിലെത്തിയ ബ്രഹ്മാവ് നിത്യഹരിത നിബിഡവനങ്ങള്‍കണ്ട് സന്തുഷ്ടനായി ബ്രഹ്മഗിരിയില്‍ ഇറങ്ങി. ഈ പ്രദേശം വിഷ്ണുലോകംതന്നെയാണെന്നാണ് ബ്രഹ്മാവിന് ആ സമയത്ത് തോന്നിയത്. ഇതിന്റെ കാരണം അന്വേഷിച്ച് പ്രദേശം മുഴുവന്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഒരു നെല്ലിമരത്തില്‍ അലങ്കരിച്ചുവച്ചിരിക്കുന്ന ഒരു വിഷ്ണുവിഗ്രഹം ക്യുെത്തി. അതെടുക്കാന്‍ ശ്രമിച്ചയുടനെ വിഗ്രഹം അപ്രത്യക്ഷമായി. അതോടെ ബ്രഹ്മാവിന് ഇച്ഛാഭംഗമു്യുായി. ഉടനെ ഒരു അശരീരി കേട്ടു. ബ്രഹ്മാവ് കണ്ട മഹാവിഷ്ണുവിഗ്രഹം ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കണം എന്നായിരുന്നു അശരീരി. ഇതുകേട്ട ബ്രഹ്മാവ് പ്രതിഷ്ഠയ്ക്കുവേണ്ട ഒരുക്കങ്ങള്‍ നടത്തി. ആ സമയത്ത് ദേവഗണങ്ങളും അനേകം മഹര്‍ഷിമാരും ബ്രഹ്മഗിരിയുടെ താഴ്‌വരയില്‍ എത്തിച്ചേര്‍ന്നു.താഴ്‌വരകളിലെ പൂക്കളെല്ലാം വിടര്‍ന്നു. വിഗ്രഹവും പ്രത്യക്ഷപ്പെട്ടു. വിധിപോലെ വിഗ്രഹപ്രതിഷ്ഠ നടത്തി അതിനെ നമസ്‌കരിച്ചു. ഉടനെ അവിടെ പ്രത്യക്ഷനായ മഹാവിഷ്ണു അവിടെ കൂടിയവരോടു പറഞ്ഞു: ‘ഇനിയുള്ള എന്റെ സങ്കേതം ഈ സഹ്യാലക ക്ഷേത്രമാണ്. ഈ ക്ഷേത്രത്തില്‍ എല്ലാക്കാലവും ഞാന്‍ ഉണ്ടാകും.’ഈ ക്ഷേത്രമാണ് തിരുനെല്ലിക്ഷേത്രം എന്നാണ് ഐതിഹ്യം. ഇന്നും ഈ ക്ഷേത്രത്തില്‍ രാത്രിയില്‍ ബ്രഹ്മാവെത്തി പൂജ നടത്തുന്നു എന്ന് സങ്കല്പമുണ്ട്. അതുകൊണ്ട് എല്ലാ പൂജകളും കഴിഞ്ഞ് രാത്രി നടയടയ്ക്കുന്നതിനുമുമ്പ് അന്നത്തെ പൂജയുടെ നിര്‍മ്മാല്യങ്ങള്‍ എല്ലാം മാറ്റി മറ്റൊരു പൂജ നടത്താനുള്ള സാധനങ്ങള്‍ ഒരുക്കിവയ്ക്കും. അതിനുശേഷമാണ് നടയടയ്ക്കുക.
തിരുനെല്ലിക്ഷേത്രത്തിലെ ബലിക്കല്ല് നടയ്ക്കു നേരേയല്ല. ഒരു വശത്തേക്ക് അല്പം
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം
മാറിയാണ്. ഇതേക്കുറിച്ചും ഒരു ഐതിഹ്യം ക്ഷേത്രത്തിലുണ്ട്. ഒരു വൃദ്ധനായ ആദിവാസി ഒരു ദിവസം ക്ഷേത്രദര്‍ശനത്തിനെത്തി. ജാതിവ്യവസ്ഥ നിലവിലുണ്ടായിരുന്നതിനാല്‍ ആദിവാസികള്‍ക്ക് അക്കാലത്ത് ക്ഷേത്രപ്രവേശനം ഉണ്ടായിരുന്നില്ല. പുറത്തുനിന്നും തൊഴുകയായിരുന്നു പതിവ്. ബലിക്കല്ല് മറയായി നിന്നിരുന്നതിനാല്‍ പുറത്തുനിന്നും നോക്കിയാല്‍ വിഗ്രഹം കാണാന്‍ കഴിയുമായിരുന്നില്ല. ഇതില്‍ മനംനൊന്ത ആദിവാസി ഭഗവാനെ തനിക്കു നേര്‍ക്കുകാണാന്‍ അവസരമുണ്ടാക്കിത്തരണമെന്നു പുറത്തുനിന്നു വിലപിച്ചു. ആ ഭക്തന്റെ വിലാപപ്രാര്‍ത്ഥന തീരുന്നതിനുമുമ്പ് ബലിക്കല്ല് ഒരു വശത്തേക്ക് അല്പം നീങ്ങി എന്നാണ് ഐതിഹ്യം. സത്യപരീക്ഷ നടത്തിയിരുന്ന ക്ഷേത്രങ്ങളില്‍ ഇങ്ങനെ ബലിക്കല്ല് അല്പം നീക്കിപ്പണിയുക എന്ന വ്യവസ്ഥയുണ്ടായിരുന്നു എന്നും ഒരു ചിന്താഗതിയുണ്ട്.
ക്ഷേത്രം
ബ്രഹ്മഗിരിയുടെ താഴ്‌വരയില്‍ നാലുഭാഗത്തും മലകളാല്‍ ചുറ്റപ്പെട്ട സമതലത്തിലെ ഒരു കൊച്ചുകുന്നിലാണ് തിരുനെല്ലിക്ഷേത്രം. പത്മപുരാണത്തില്‍ സഹ്യമാലകക്ഷേത്രം എന്നു വിശേഷിപ്പിക്കുന്ന തിരുനെല്ലി കുലശേഖരന്മാരുടെ കാലത്തെ പുറൈക്കിഴാ നാട്ടിലായിരുന്നു.ചെമ്പുമേഞ്ഞ ര്യുുനില ചതുരശ്രീകോവിലിലാണ് പ്രധാന മൂര്‍ത്തിയായ മഹാവിഷ്ണു. ചതുര്‍ബാഹുവിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരമുണ്ട്. കിഴക്കോട്ടാണു ദര്‍ശനം. ദിവസവും അഞ്ചു പൂജയുണ്ട്. ശാന്തിക്കാരനെ അവരോധിക്കുന്ന ചടങ്ങുമുണ്ട്.
പഞ്ചതീര്‍ഥം
പഞ്ചതീര്‍ഥം
ഇപ്പോള്‍ വിഷുവിനു സമാപിക്കുന്ന രണ്ടുദിവസത്തെ ഉത്സവമാണ്  ക്ഷേത്രത്തില്‍ ആഘോഷിക്കുന്നത്. പഴയകാലത്ത് പത്തുദിവസത്തെ ഉത്സവമായിരുന്നു. സ്വന്തം ആനയുണ്ടെങ്കിലേ എഴുന്നള്ളിക്കാവൂ എന്ന് ക്ഷേത്രത്തില്‍ നിബന്ധനയുള്ളതിനാല്‍ ആനയെഴുന്നള്ളിപ്പും ഉത്സവത്തില്‍ നടത്താറില്ല.ക്ഷേത്രവുമായി ബന്ധപ്പെട്ട് 64 തീര്‍ത്ഥങ്ങളു്യുായിരുന്നു എന്നാണു പുരാവൃത്തം. ഇപ്പോള്‍ പഞ്ചതീര്‍ത്ഥം എന്ന ക്ഷേത്രക്കുളം മാത്രമേയുള്ളൂ. ഇത് പണ്ട് വലിയൊരു തടാകമായിരുന്നുവത്രെ. ഈ തീര്‍ത്ഥക്കുളത്തിനു നടുവിലുള്ള പാറയില്‍ ര്യുു കാലടികള്‍ കൊത്തിവച്ചിട്ടുണ്ട്. ഈ പാറയില്‍നിന്നാണ് മഹാവിഷ്ണു ബ്രഹ്മാവിന് ഉപദേശം നല്കിയത് എന്നാണു കഥ.
തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന മറ്റൊന്ന് ഈ ക്ഷേത്രത്തിലെ അപൂര്‍ണ്ണമായ വിളക്കുമാടമാണ്. കരിങ്കല്ലുകൊണ്ടാണ് ഈ വിളക്കുമാടം പണിതീര്‍ത്തിരിക്കുന്നത്. കിഴക്കുഭാഗത്തെ പണി പൂര്‍ത്തിയായെങ്കിലും തെക്കുഭാഗത്ത് പണി തുടങ്ങിവച്ച നിലയിലാണ്. ആറടിയിലധികം നീളമുള്ള കരിങ്കല്‍പാളികള്‍ നിലത്തുവിരിച്ച് സിമന്റോ ചാന്തോ ഉപയോഗിക്കാതെയാണ് ഇതിന്റെ തറ പണിതീര്‍ത്തിരിക്കുന്നത്. തറയ്ക്കു മുകളില്‍ ഒരാള്‍ പൊക്കത്തില്‍ ചിത്രാലംകൃതമായ സ്തൂപങ്ങള്‍. അവയ്ക്കു മുകളില്‍ മേല്‍ക്കൂരയായും കരിങ്കല്‍പലകകള്‍തന്നെയാണ്. നാടുവാഴികള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ പണി സ്തംഭിക്കാന്‍ കാരണം എന്നാണു പുരാവൃത്തം.
പിതൃകര്‍മ്മം
പിതൃകര്‍മ്മങ്ങള്‍ക്കു പഴയകാലം മുതലേ പ്രസിദ്ധമാണ് തിരുനെല്ലി. ഇല്ലം, വല്ലം (തിരുവല്ലം, നെല്ലി-തിരുനെല്ലി) എന്നാണു പഴയചൊല്ല്. പാപനാശിനിയിലാണ് പിണ്ടപ്പാറ. പാഷണഭേദി എന്ന അസുരനെ വധിക്കാന്‍ ഒരുമ്പെട്ട വിഷ്ണു അസുരന്റെ അപേക്ഷ മാനിച്ച് പുണ്യശിലയാക്കി മാറ്റി എന്നാണ് ഐതിഹ്യം. ജമദഗ്നി, പരശുരാമന്‍, ശ്രീരാമന്‍ തുടങ്ങിയ നിരവധി പുണ്യാത്മാക്കള്‍ ഇവിടെ കര്‍മ്മങ്ങള്‍ നടത്തി എന്നാണു പുരാവൃത്തം. ഇവിടെവച്ച് പിതൃക്രിയ നടത്തുന്നത് വംശവൃദ്ധിക്കും ഐശ്വര്യത്തിനും പിതൃപ്രീതിക്കും ഉത്തമമാണെന്നു കരുതിവരുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള കരിങ്കല്‍പടവുകളിലൂടെ താഴെയിറങ്ങി ഒരു
പാപനാശിനി
പാപനാശിനി
ഫര്‍ലോങ് നടന്നാല്‍ പാപനാശിനിയിലെത്താം. ഇതൊരു കൊച്ചുനദിയാണ്. കാശിയിലെ ഗംഗപോലെയാണ് തിരുനെല്ലിയിലെ പാപനാശിനി എന്നാണു പാരമ്പര്യവിശ്വാസം. ഇവിടെ ശ്രാദ്ധമൂട്ടിയാല്‍ ഗയാശ്രാദ്ധത്തിന്റെ ഫലം കിട്ടുമെന്നും തൃശ്ശിലേരി മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നരിനിരങ്ങിമല കടന്ന് തിരുനെല്ലിയിലെത്തി പാപനാശിനിയില്‍ കര്‍മ്മംനടത്തി തൃശ്ശിലേരിയിലെത്തി വിളക്കുമാല എന്ന വഴിപാട് നടത്തണമെന്നാണ് ആചാരം.
ചിതാഭസ്മം ഒഴുക്കാനെത്തുന്നവര്‍ ക്ഷേത്രത്തിന്റെ പടി കയറരുത്. പടിഞ്ഞാറുഭാഗത്തുള്ള വഴിയിലൂടെ പാപനാശിനിയില്‍ എത്തി അവിടെ നിര്‍ദ്ദിഷ്ട സ്ഥലത്ത് ചിതാഭസ്മം ഒഴുക്കി പാപനാശിനിയില്‍ കുളിച്ചശേഷമേ ക്ഷേത്രത്തിലേക്ക് എത്താവൂ.ഇഷ്ടസന്താനലബ്ധിക്കും സന്തതികളുടെ ഉന്നമനത്തിനുംവേണ്ടി സന്തതിപിണ്ഡം എന്നൊരു കര്‍മ്മവും ഇവിടെ നടത്തുന്നുണ്ട്. പിതൃകര്‍മ്മംചെയ്ത വ്യക്തി ഒരു ദിവസംകൂടി താമസിച്ച് നിര്‍ദ്ദിഷ്ടരീതിയില്‍ ഉപവാസം അനുഷ്ഠിച്ച് ചെയ്യുന്ന കര്‍മ്മമാണ് സന്തതിപിണ്ഡം

Monday 25 November 2013

മാറുന്ന മലയാളവും മലയാളികളും; ഇന്നത്തെ കേരളം ചില നേര്‍ക്കാഴ്ചകള്‍


കേരം തിങ്ങിയ കേരളത്തിനെ കുറിച്ച് വാചാലരാകാന്‍ സാഹിത്യകാരന്മാര്‍ക്ക് വാക്കുകള്‍ മതിയാകില്ല. എന്നാല്‍ ഇന്നത്തെ കേരളത്തിന്റെ ദുരവസ്ഥ വിവരിക്കാന്‍ സാക്ഷാല്‍ കുമാരനാശാന്‍ പോലും മടിക്കും. സംസ്‌കാരത്തെ പ്ലാസ്റ്റിക്കുകള്‍ കൊണ്ടുള്ള ചിതയില്‍ സംസ്‌കരിച്ചു കൊണ്ടിരിക്കുന്ന ആധുനികതയില്‍ റീചാര്‍ജ്ജ് കൌണ്ടര്‍ തുറക്കുമോ എന്ന് വെപ്രാളപ്പെടുന്ന കണ്ണുകളുമായി മലയാളികളുണ്ട്.
വിദേശ മദ്യ ഷാപ്പുകളുടെ പടി വാതില്‍ക്കല്‍ കോഴി കൂവുന്നതിനു മുന്‍പ് തന്നെ ഹാജരാകണം എന്ന് നിര്‍ബന്ധം ഉള്ളവരായി മാറി നമ്മള്‍ ”മല്ലൂസ്”. ചമ്മന്തിയും, ചെറുപയര്‍ പുഴുക്കും, ചുട്ട പപ്പടവും കൂട്ടി രുചിയോടെ പ്ലാവില കോട്ടി കഞ്ഞി കുടിച്ചിരുന്ന കാലം കേരളത്തിന്റെ ചരിത്ര പുസ്തകങ്ങളില്‍ സ്ഥാനം പിടിച്ചു. നമ്മുടെ ദേശീയ ഭക്ഷണമായി പൊറോട്ടയും ചിക്കനും തീന്‍ മേശയില്‍ അന്തസ്സോടെ കുത്തിയിരിക്കാന്‍ തുടങ്ങി. ഒരു തരത്തില്‍ പറഞ്ഞാല്‍ ഫാസ്റ്റ് ഫുഡിന്റെ അരങ്ങേറ്റത്തോടെ കേരള സംസ്‌കാരം തന്നെ മാറി. അങ്ങിനെ മല്ലൂസ് ബ്ലഡ് പ്രഷറിനും, ഷുഗറിനും, കൊളസ്‌ട്രോളിനുമൊക്കെ അടിമകളായി മാറി. ഈ അടിമത്തം അവസാനിപ്പിക്കനെന്നോണം ഒടുവിലൊരു ഹാര്‍ട്ട് അറ്റാക്കും. പിറന്നു വീണ കുഞ്ഞുനാള്‍ മുതല്‍ രുചിയോടെ നുകരുന്നത് വര്‍ണ്ണ പനീയങ്ങളാണ്. പല പേരില്‍ നൂഡില്‍സുകളും, സ്‌നാക്‌സും കേരളത്തിലെ കുഞ്ഞു കുഞ്ഞു കടകളില്‍ പോലും ലഭിക്കുന്നു.
മുന്‍പൊക്കെ ഒരു നാടിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ ഓടി വരുന്ന ചില ഓര്‍മ്മകളുണ്ട്. നാലും കൂടിയ കവല, ചായക്കട, വായന ശാലകള്‍, കാവുകള്‍, അങ്ങിനെ…… എന്നാല്‍ നാല്‍ക്കവലയില്‍ ചായക്കടക്ക് പകരം ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കൂറ്റന്‍ ഷോപ്പിംഗ് മാളുകള്‍, വായന ശാലകള്‍ക്കു പകരം ഇന്റര്‍നെറ്റ് കഫേകളും, കാവുകള്‍ക്ക് പകരമായി വാട്ടര്‍ തീം പാര്‍ക്കുകളും ഒക്കെയായി മലയാളികള്‍ തന്നെ മലയാളിത്തത്തെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തികൊണ്ടിരിക്കുകയാണ്.
എക്കാലത്തും മലയാളിയുടെ സംസ്‌കാരത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ശീലമായിരുന്നു വായന. വായന മരിക്കുന്നു എന്ന് അലമുറയിടുന്നവരോട് ഒരു വാക്ക്, യഥാര്‍ത്തത്തില്‍ വായനയല്ല മരിക്കുന്നത് വാക്കുകളാണ്. കാരണം ഇന്ന് മലയാളി സ്വന്തം ഹൃദയത്തേക്കാളേറെ സുരക്ഷിതമായി സൂക്ഷിക്കുന്നത് മൊബൈല്‍ ഫോണുകളെയാണ് . വിശാലമായി വായിക്കാനുള്ള അവസരമാണ് മൊബൈല്‍ നഷ്ടമാക്കുന്നത്. ഏകപക്ഷീയമായ വായനയില്‍ മുഴുകിയിരിക്കുമ്പോഴായിരിക്കും ചിത്തത്തെ ശല്യമാക്കാന്‍ മൊബൈല്‍ അലറുന്നത്. അതോടു കൂടി അവിടെ പൂര്‍ണ്ണ വിരാമം. ബഷീറും, തകഴിയും, ഉള്ളൂരും, വള്ളത്തോളും എല്ലാം അലമാരയിലെ കൂരിരുട്ടില്‍.
എന്തിനേറെ പറയുന്നു ഇത്തരം ശല്യങ്ങളുടെ പ്രേരണ മൂലമാകാം സമൂഹത്തില്‍ പുത്തനെഴുത്തുകാരെ സ്വീകരിക്കാനൊരു മടി. പുതിയ എഴുത്തുകാരിലും കാണുന്ന ഒരു പ്രവണത എന്തെന്നാല്‍ ഇന്നത്തെ എഴുത്തിലെ വിഷയങ്ങള്‍ ഏറിയ പങ്കും പ്രണയം, പീഡനം, ക്രൂരത തുടങ്ങിയവയാണ്. പുത്തനെഴുത്തുകാരെ പറഞ്ഞിട്ട് കാര്യമില്ല, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇന്ന് നടക്കുന്ന കാര്യങ്ങളാണ് ഇവയൊക്കെ. ആദ്യം ചാറ്റിങും പിന്നെ ചീറ്റിംഗുമാണ്. പ്രണയം പോലും മലയാളിക്കിന്ന് അന്യമായി പോവുകയാണ്. പ്രണയം സഫലമാകാന്‍ എത്ര വര്‍ഷങ്ങള്‍ പോലും കാത്തിരുന്ന ഹൃദയങ്ങളുണ്ടായിരുന്നു പണ്ട്. ഇന്ന് മലയാളിക്ക് എല്ലാം ഒരു ക്ലിക്കില്‍ ഒതുങ്ങണം.
മലയാള നാട്ടില്‍ പെണ്‍ വാണിഭം ഇന്നൊരു അപരിചിതമായ വാക്കല്ല. സൂര്യനെല്ലിയും, വിതുരയു, കിളിരൂരും മലയാളികള്‍ മറന്നിട്ടില്ല. എന്നിട്ടും പിന്നെയും പിന്നെയും അവ മറ്റൊരു പേരില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.
കാലത്തിന്റെ കുത്തൊഴുക്കില്‍ സ്വയം ഒഴുകിപ്പോയവയും, നാം ഒഴുക്കിവിട്ടതുമായ നമ്മുടെ പൈതൃകവും, സവിശേഷതയും, സംസ്‌കാരവും, നന്മയുമെല്ലാം വരും തലമുറകള്‍ക്ക് അന്യമായി പോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രമേ നമുക്കാവുന്നുള്ളൂ.

Tuesday 12 November 2013

കാലം സാകഷി:കേരളം മാറുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ പുഴകളും,വയലുകളും,അരുവികളും,കുന്നുകളും,തോടുകളും ഇടതൂര്‍ന്ന് നിറഞ്ഞ് ഗൃഹാതുരത്ത്വം കാത്തുസൂക്ഷിക്കുന്ന വീട്ടമ്മയെപ്പോലെ പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യശോഭയില്‍ മുങ്ങിക്കുളിച്ച് ആ സുന്ദരകേരളം ഇന്ന് നമുക്ക് അന്യമാണ്.നമ്മുടെ കേരളം മാറിയിരിക്കുന്നു.കാഴ്ചയിലും,രീതിയിലും,ഘടനയിലും എല്ലാം ഈ മാറ്റം പ്രകടമാണ്.പണ്ട് പ്രവാസികളായ മലയാളികള്‍ അവര്‍ ലോകത്തിന്റെ ഏത് കോണിലിരുന്നാലും അവരുടെ ചുണ്ടില്‍ തത്തിക്കളിച്ചിരുന്ന ഒരു ഗാനം ഉണ്ടായിരുന്നു.ഏത് പ്രതിസന്ധിയിലും ആ ഗാനം അവന്റെ ചുണ്ടില്‍ മായാതെ മങ്ങാതെ ഒരു പ്രത്യേക ആശ്വാസമായി നിലനിന്നു.മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്.ലോകത്തിന്റെ ഏത് കോണിലായിരുന്നലും ഒരു മലയാളിയുടെ ഗൃഹാതുര സ്മരണകള്‍ ഉയര്‍ത്തുകയും ആനന്ദകരമായ അനുഭൂതി പകര്‍ന്നു നല്‍കുകയും ചെയ്ത ഈ വരികളോട് നീതിപുലര്‍ത്താന്‍ ഇന്നത്തെ കേരളത്തിന് കഴിയില്ല.ഇന്ന് ഫ്‌ളാറ്റുകളും,ഫാക്ടറികളും കോണ്‍ക്രീറ്റ് സൗധങ്ങളും കേരത്തിന്റെ ഹരിതഭംഗിയെ ചോദ്യം ചെയ്തുകൊണ്ട് ഉയര്‍ന്നു വന്നിരിക്കുന്നു.നിരത്തുകള്‍ വാഹനങ്ങളുടെ ആധിക്യംമൂലവും മനുഷ്യരുടെ അശ്രദ്ധമൂലവും കൊലക്കളങ്ങളായി മാറിയിരിക്കുന്നു.പരിശുദ്ധിയുടെ പര്യായങ്ങള്‍ ആയിരുന്ന നമ്മുടെ ജലാശയങ്ങള്‍ മാലിന്യങ്ങളുടെ ചവറ്റുകൊട്ടയായി മാറിയിരിക്കുന്നു.മനുഷ്യരുടെ പരസ്പര ബന്ധങ്ങള്‍ക്ക് പണ്ടുണ്ടായിരുന്ന വിശുദ്ധിയും,നൈര്‍മമല്ല്യവും കൈമോശം വന്നിരിക്കുന്നു.ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും കേരളീയ ജനതയെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു.സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന പീഢനങ്ങള്‍ കേരളസംസ്‌ക്കാരത്തിന്റെ പ്രതിച്ഛായയ്ക്കുതന്നെ മങ്ങലേല്‍പ്പിക്കുന്നു.തൊഴില്‍രഹിതരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു.കൂടാതെ പുത്തന്‍ തലമുറ പാശ്ചാത്യ സംസ്‌കാരത്തെ അന്ധമായി അനുകരിക്കുന്ന ഒരു പ്രവണത കടന്നുവന്നിരിക്കുന്നു.നടപ്പിലും ഇരുപ്പിലും വസ്ത്രധാരണത്തിലും എല്ലാം ഈ മാറ്റം പ്രകടമാണ്.കേരളവസ്ത്രം ധരിക്കുന്നവരെ സംശയത്തോടെ വീക്ഷിക്കുന്നതുവരെയെത്തി കാര്യങ്ങള്‍കാലത്തിന്റെ കുത്തൊഴുക്കില്‍ ലോകത്ത് മുഴുവനായിവന്ന മാറ്റത്തിന്റെ ചെറിയൊരു മാറ്റൊലി മാത്രമേ നമ്മുടെ കേരളത്തില്‍ സംഭവിച്ചുള്ളു.എങ്കിലും ഈ മാറ്റങ്ങള്‍ ഒരു സാധാരണ മലയാളിക്ക് അസ്സഹനീയമാണ് ഈ മാറ്റങ്ങള്‍ അവന്റെ ജീവിതക്രമങ്ങളെയും വളരെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്.ഈ പ്രതിസന്ധികള്‍ക്കിടയിലും നമ്മുടെ കേരളം വിനോദ സഞ്ചാരികളുടെ പറുദീസയാണ്ഒരു ടൂറിസ്റ്റ് തീര്‍ച്ചയായും സഞ്ചരിക്കേണ്ട പത്ത്. സ്ഥലങ്ങളില്‍ ഒന്ന് നമ്മുടെ കൊച്ചു കേരളം ആണ്.ഏതവസ്ഥയിലും മറ്റുള്ളവരെ തന്നിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന എന്തോ ഒന്ന് കേരളത്തിനുണ്ട്.അതുകൊണ്ടായിരിയ്ക്കാം കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത്.കേരളത്തിന്റെ ഇന്നലകള്‍ പ്രശ്‌നരഹിതമായിരുന്നു എന്നല്ല ഇവിടെ സമര്‍ത്ഥിക്കുന്നത.ജാതിവ്യവസ്ഥ,ജന്‍മിത്ത്വം,അയിത്തം എന്നിവ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാം.എന്നിരുന്നാലും അന്നത്തെ സാമൂഹിക ജീവിത്തിന് സമാധാനവും,ഐക്യവും,കെട്ടറപ്പും ഉണ്ടായിരുന്നു.ഇന്നത്തെ കേരളത്തിന് ഇത് കൈമോശംവന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഈ മാറ്റം കാലത്തിന്റെ അനിവാര്യതയാണെന്ന യാതാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ വെറുതെ ആശിച്ചുപോകുന്നു.കാരണം കഥകളിലൂടെ കേട്ടറിഞ്ഞ ആ കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ അത്രയ്ക്ക് മാധുര്യമേറിയതാണ്.നമ്മുടെ സമൂഹത്തിനും ചുറ്റുപാടിനും ഇനിയും മാറ്റങ്ങള്‍ ഉണ്ടാകും.സ്മാര്‍ട്‌സിറ്റി പോലുള്ള നൂതന ആശയങ്ങള്‍ കേരളത്തെ ഇപ്പോഴുള്ളതില്‍ നിന്നും വ്യത്യസ്തമാക്കുമായിരിക്കും.എല്ലാത്തിനും മൂകസാക്ഷിയായി കാലം നടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു.

Wednesday 6 November 2013

മാറുന്ന മലയാളിയുടെ ശീലങ്ങള്‍

മലയാളിക്ക്‌ സുന്ദരമായ ഒരു സാംസ്കാരിക പൈതൃകമുണ്ട്‌.മഹത്തായ ഒരു പാരമ്പര്യമുണ്ട്.ധന്യമായ ഒരു ചരിത്രമുണ്ട്.മലയാളിയെ ആള്‍കൂട്ടത്തില്‍ ശ്രദ്ധേയമാക്കുന്നതും അതാണ്‌.സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധീരതയുടെയും ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും ഭൂമികയില്‍ നിന്നാണ് മലയാളിയുടെ സൃഷ്ട്ടിപ്പ്.ആധിപത്യ ശക്തികള്‍ക്ക്‌ ഏറെ ഇഷ്ട്ടപ്പെട്ട ഇടം മലയാളക്കരയാണന്നത് ഇവിടെ ഉണ്ടായിരുന്ന നന്മയുടെ നിറത്തെയാണ് സൂചിപ്പിക്കുന്നത്.മലയാളിയുടെ ശീലങ്ങള്‍ ഒഴിവാക്കിയാല്‍ മലയാളി ശൂന്യമാണ്.നടത്തവും ഇരുത്തവും ചിന്തയും സംസാരവും മലയാളിയെ മാറ്റി നിര്‍ത്തുന്നു.പുതിയ ലോകത്തിലെ മാറ്റങ്ങളെ മലയാളിക്ക്‌ എങ്ങനെ നേരിടാനാകും,മാറ്റങ്ങള്‍ക്കൊപ്പം പോകണോ? അതോ മലയാളിത്തത്തിനൊപ്പമൊ?മാറ്റങ്ങളുടെ യന്ത്രങ്ങളില്‍ ചതഞ്ഞരഞ്ഞ മലയാളി എവിടെ നില്‍ക്കുന്നു?പഠനം കൂടുതല്‍ ചിന്തകള്‍ക്ക്‌ വകനല്‍കുന്നു.

മാറ്റങ്ങള്‍

കുറഞ്ഞ കാലയളവ് കൊണ്ട് മലയാളി തെല്ലൊന്നുമല്ല മാറിയത്‌.മലയാളിക്ക്‌ കഴിഞ്ഞ കാലത്തെ കുറിച്ചു ചിന്തിക്കനാകുന്നില്ല.രണ്ടു വര്‍ഷത്തിനു മുമ്പുള്ള കേരളമല്‍ രണ്ടു വര്‍ഷത്തിനു ശേഷം. മാറ്റം ചെറുതൊന്നുമല്ല .മലയാളിയുടെ അസ്തിത്വം തന്നെ നശിപ്പിക്കുന്ന മാറ്റങ്ങള്‍ .ഭക്ഷണത്തില്‍,വസ്ത്രധാരണത്തില്‍,സംസാരത്തില്‍ സ്വഭാവത്തില്‍ എല്ലാം മാറ്റങ്ങള്‍ വന്നു.മലയാളിയുടെ പുരയിടങ്ങളില്‍ പറമ്പുകളില്‍ ഇപ്പോള്‍ കപ്പയും കൊള്ളിക്കിഴങ്ങുമില്ല.പപ്പായയും പുളിമാരവുമില്ല.കഴിക്കുന്നത് മിക്കപ്പോഴും 'റെഡിമെയിഡ്' ഭക്ഷണങ്ങളാണ് .ടി വി യിലും പത്രങ്ങളിലും വരുന്ന ഭക്ഷണ പരസ്യങ്ങള്‍ തേടി മലയാളി അലയുന്നു. ടി 'ഷോ' കള്‍ കണ്ടു വസ്ത്രം അന്വേഷിക്കുന്നു.അയല്‍വാസിയോടും കൂട്ടുകാരോടും എന്തിനു പറയണം കുടുംബത്തോട് പോലും സംസാരിക്കാന്‍ മലയാളിക്ക്‌ നേരം കിട്ടുന്നില്ല.സ്നേഹവും സഹകരണവും എന്തെന്നറിയാത്ത വലിയ നഗരങ്ങളിലെ 'യന്ത്ര' മനുഷ്യരെ പോലെ അഹങ്കാരത്തിന്റെ മൂര്‍ത്തി രൂപമായി മാറുന്നു.യാത്രകളിലും ആഘോഷങ്ങളിലും നമ്മള്‍ പടിഞ്ഞാറുകാരെ പിന്തുടരുന്നു.

മലയാളി വിദ്യാസമ്പന്നന്‍

ഇപ്പോള്‍ ശരാശരി മലയാളി സാമാന്യ വിദ്യഭ്യാസമുല്ലവനല്ല;ഉന്നത വിദ്യാഭ്യാസ മുള്ളവനാണ്.ബിരുദവും ബിരുദാനന്തര ബിരുദവും നേടി നടക്കുന്നവരാണ് മലയാളികളെല്ലാം.ഗ്രാമീണ വിദ്യാലയങ്ങളില്‍ മുഴങ്ങുന്ന മണിയുടെ ശബ്ദം താഴ്ന്നു തുടങ്ങി;പകരം ഇംഗ്ലിഷ് മീഡിയം സ്കൂളുകള്‍ ധാരാളമായുണ്ട്.കുട്ടികള്‍ക്ക്‌ മമ്മിയും ഡാടിയുമാണ്‌ ,അവര്‍ക്ക്‌ അച്ഛനെയും അമ്മയെയും അറിയില്ല .എല്‍ കെ ജിയില്‍ പോലും ഓരോ ആണ്‍കുട്ടിക്കും ഓരോ ഗേള്‍ഫ്രണ്ട് ഉണ്ടാകും ,പെണ്‍കുട്ടികള്‍ക്ക്‌ ബോയ്‌ ഫ്രണ്ടും.അവര്‍ക്ക്‌ ഗ്രാമവും ഗ്രമീനത്യും അറിയില്ല മണ്ണും വിണ്ണും അറിയില്ല .കോണ്‍ക്രീറ്റ്‌ ചെയ്ത മുറ്റങ്ങളില്‍ നിന്ന് വാഹനത്തില്‍ കയറി ക്ലാസ്സില്‍ ചെന്നിറങ്ങുന്നവരാണ് മലയാളി കുട്ടികള്‍ .എല്ലാവര്ക്കും ഡോക്ടറും എന്ജിനിയരും ബിസ്നസ് അട്മിസ്ട്ട്രാടരും ആവണം .അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക്‌ അങ്ങനെ ആക്കണം.ഭാവനയും ചിന്തയുടെ സന്കീര്‍ണതകളും ഇല്ലാത്തവരാണ് മലയാളി കുട്ടികള്‍. സിലബസ്സിന്റെയും പാഠങ്ങളുടെയും തൊഴില്‍ മോത്തിന്റെയും പിറകെയാണ് മലയാളി.നിരാശകള്‍ കുമിഞ്ഞു കൂടുമ്പോള്‍ മദ്യപിച്ചു സായൂജ്യം കണ്ടെത്തുന്നവരാണ്‌ ശരാശരി മലയാളി വിദ്യാര്‍ഥി. എന്നാലും സര്‍വ സമ്പനാനാണ് മലയാളി.
- See more at: http://www.thattukadablog.com/2009/12/blog-post_08.html#sthash.k1SJeSkt.dpuf
 

മലയാളി വിദ്യാസമ്പന്നന്‍

ഇപ്പോള്‍ ശരാശരി മലയാളി സാമാന്യ വിദ്യഭ്യാസമുല്ലവനല്ല;ഉന്നത വിദ്യാഭ്യാസ മുള്ളവനാണ്.ബിരുദവും ബിരുദാനന്തര ബിരുദവും നേടി നടക്കുന്നവരാണ് മലയാളികളെല്ലാം.ഗ്രാമീണ വിദ്യാലയങ്ങളില്‍ മുഴങ്ങുന്ന മണിയുടെ ശബ്ദം താഴ്ന്നു തുടങ്ങി;പകരം ഇംഗ്ലിഷ് മീഡിയം സ്കൂളുകള്‍ ധാരാളമായുണ്ട്.കുട്ടികള്‍ക്ക്‌ മമ്മിയും ഡാടിയുമാണ്‌ ,അവര്‍ക്ക്‌ അച്ഛനെയും അമ്മയെയും അറിയില്ല .എല്‍ കെ ജിയില്‍ പോലും ഓരോ ആണ്‍കുട്ടിക്കും ഓരോ ഗേള്‍ഫ്രണ്ട് ഉണ്ടാകും ,പെണ്‍കുട്ടികള്‍ക്ക്‌ ബോയ്‌ ഫ്രണ്ടും.അവര്‍ക്ക്‌ ഗ്രാമവും ഗ്രമീനത്യും അറിയില്ല മണ്ണും വിണ്ണും അറിയില്ല .കോണ്‍ക്രീറ്റ്‌ ചെയ്ത മുറ്റങ്ങളില്‍ നിന്ന് വാഹനത്തില്‍ കയറി ക്ലാസ്സില്‍ ചെന്നിറങ്ങുന്നവരാണ് മലയാളി കുട്ടികള്‍ .എല്ലാവര്ക്കും ഡോക്ടറും എന്ജിനിയരും ബിസ്നസ് അട്മിസ്ട്ട്രാടരും ആവണം .അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക്‌ അങ്ങനെ ആക്കണം.ഭാവനയും ചിന്തയുടെ സന്കീര്‍ണതകളും ഇല്ലാത്തവരാണ് മലയാളി കുട്ടികള്‍. സിലബസ്സിന്റെയും പാഠങ്ങളുടെയും തൊഴില്‍ മോത്തിന്റെയും പിറകെയാണ് മലയാളി.നിരാശകള്‍ കുമിഞ്ഞു കൂടുമ്പോള്‍ മദ്യപിച്ചു സായൂജ്യം കണ്ടെത്തുന്നവരാണ്‌ ശരാശരി മലയാളി വിദ്യാര്‍ഥി. എന്നാലും സര്‍വ സമ്പനാനാണ് മലയാളി.
- See more at: http://www.thattukadablog.com/2009/12/blog-post_08.html#sthash.k1SJeSkt.dpuf
 

മലയാളി വിദ്യാസമ്പന്നന്‍

ഇപ്പോള്‍ ശരാശരി മലയാളി സാമാന്യ വിദ്യഭ്യാസമുല്ലവനല്ല;ഉന്നത വിദ്യാഭ്യാസ മുള്ളവനാണ്.ബിരുദവും ബിരുദാനന്തര ബിരുദവും നേടി നടക്കുന്നവരാണ് മലയാളികളെല്ലാം.ഗ്രാമീണ വിദ്യാലയങ്ങളില്‍ മുഴങ്ങുന്ന മണിയുടെ ശബ്ദം താഴ്ന്നു തുടങ്ങി;പകരം ഇംഗ്ലിഷ് മീഡിയം സ്കൂളുകള്‍ ധാരാളമായുണ്ട്.കുട്ടികള്‍ക്ക്‌ മമ്മിയും ഡാടിയുമാണ്‌ ,അവര്‍ക്ക്‌ അച്ഛനെയും അമ്മയെയും അറിയില്ല .എല്‍ കെ ജിയില്‍ പോലും ഓരോ ആണ്‍കുട്ടിക്കും ഓരോ ഗേള്‍ഫ്രണ്ട് ഉണ്ടാകും ,പെണ്‍കുട്ടികള്‍ക്ക്‌ ബോയ്‌ ഫ്രണ്ടും.അവര്‍ക്ക്‌ ഗ്രാമവും ഗ്രമീനത്യും അറിയില്ല മണ്ണും വിണ്ണും അറിയില്ല .കോണ്‍ക്രീറ്റ്‌ ചെയ്ത മുറ്റങ്ങളില്‍ നിന്ന് വാഹനത്തില്‍ കയറി ക്ലാസ്സില്‍ ചെന്നിറങ്ങുന്നവരാണ് മലയാളി കുട്ടികള്‍ .എല്ലാവര്ക്കും ഡോക്ടറും എന്ജിനിയരും ബിസ്നസ് അട്മിസ്ട്ട്രാടരും ആവണം .അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക്‌ അങ്ങനെ ആക്കണം.ഭാവനയും ചിന്തയുടെ സന്കീര്‍ണതകളും ഇല്ലാത്തവരാണ് മലയാളി കുട്ടികള്‍. സിലബസ്സിന്റെയും പാഠങ്ങളുടെയും തൊഴില്‍ മോത്തിന്റെയും പിറകെയാണ് മലയാളി.നിരാശകള്‍ കുമിഞ്ഞു കൂടുമ്പോള്‍ മദ്യപിച്ചു സായൂജ്യം കണ്ടെത്തുന്നവരാണ്‌ ശരാശരി മലയാളി വിദ്യാര്‍ഥി. എന്നാലും സര്‍വ സമ്പനാനാണ് മലയാളി.
- See more at: http://www.thattukadablog.com/2009/12/blog-post_08.html#sthash.k1SJeSkt.dpuf

ഇതിഹാസം പടിയിറങ്ങുമ്പോള്‍....



ഇന്ത്യക്ക് മാത്രമല്ല ലോകത്തിലെ എല്ലാ ക്രിക്കറ്റ്  പ്രേമികള്‍ക്കും അഭിമാനവും ഊര്‍ജ്ജവും  സന്തോഷവും  ഒരു പോലെ പകര്‍ന്നു കൊടുക്കുന്ന പേരാണ്  സച്ചിന്‍ രെമേഷ് തെണ്ടുല്‍ക്കര്‍  എന്നത്. ഇതുവരെ ആരും കയ്യടക്കാത്തതും ഇനി ഭാവിയില്‍ ആരെങ്കിലും കയ്യടക്കാന്‍ സാധ്യത കുറവുള്ളതുമായ ഉയരങ്ങള്‍ സച്ചിന്‍ എന്നേ  കീഴടക്കിക്കഴിഞ്ഞു .

പോസിറ്റീവ്   ചിന്തകള്‍ കൊണ്ട്  മനസ്സിനെ ബലപ്പെടുത്താന്‍ പോലും പലരും സച്ചിന്റെ ചരിത്രം പറഞ്ഞു കൊടുക്കുക പതിവാണ്. അതായത് പത്താം തരത്തില്‍  പരാജയപ്പെട്ട ഒരു കുട്ടി ജീവിതത്തില്‍  എങ്ങനെ വലിയ   വിജയമായി   എന്നത് കഠിനാധ്വാനത്തിന്റെയും അഭിരുചി മനസ്സിലാക്കി അതിനനുസരിച്ചു ജീവിതം ക്രമപ്പെടുത്തിയതിന്റെയും ഫലമായി ഉത്തമവിജയം സ്വായത്തമാക്കിയ  കഥയാണ്‌ .  ഇത്  മാതാപിതാക്കള്‍ക്കും പഠിപ്പില്‍ മുന്നിലല്ലാത്ത  കുട്ടികള്‍ക്കും ഒരുപോലെ ആശിക്കാന്‍ വക നല്‍കുന്ന സംഗതിയാണെങ്കിലും "സച്ചിന്‍ " എന്നത്  നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഒരു പ്രതിഭാസം ആണെന്നും വിജയം കഠിനാധ്വാനികള്‍ക്ക്   ഒരുക്കിയ സമ്മാനമാണെങ്കിലും, ക്രിക്കറ്റിന്റെ ലോകത്തിലെ  വിജയത്തിന്റെ കൊടുമുടിയില്‍ കയറാന്‍  സച്ചിന്‍  മാത്രമേ സാധിക്കൂ എന്നും പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് !

പുസ്തകങ്ങളും  ഗവേഷണങ്ങളും വരെ സച്ചിന്റെ പേരില്‍ പിറവിയെടുക്കുമ്പോള്‍ സച്ചിന്റെ ഏതെങ്കിലും ഗുണഗണങ്ങളെ വര്‍ണ്ണിക്കാന്‍  ശ്രമിക്കുക   എന്നത്  ഒരു പാഴ്ശ്രമം ആണെന്ന് സമ്മതിക്കേണ്ടി വരും. ശാന്തശീലനും മാന്യനും ആയ ഇദ്ദേഹം മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ള കാശ് വേണ്ട എന്ന് പറഞ്ഞത് സ്വന്തം പിതാവിനെ അനുസരിക്കുക മാത്രമല്ല ഭാവി തലമുറയെ ഓര്‍ത്തു  കൂടി ആണെന്നുള്ളത്‌ ഇദ്ദേഹത്തോടുള്ള ആദരവു വര്‍ദ്ധിപ്പിക്കുന്നു.

സ്വന്തമായി പേരില്ലാത്തവര്‍ ഒരു പേരുണ്ടാക്കാന്‍ വേണ്ടി മാത്രം നല്ല പേരുകളെ ദുരുപയോഗപ്പെടുത്തുന്ന ഈ കാലത്ത്, ഇദ്ദേഹത്തെ വിമര്‍ശിക്കുന്നതിലൂടെ പേരെടുക്കാന്‍ ശ്രമിച്ച പലരെയും നമുക്കറിയാം. അതൊക്കെ ക്രിക്കറ്റില്‍  തഴക്കവും പഴക്കവും വന്ന പ്രമാണികള്‍ . എന്നാല്‍ ഒരു കാഴ്ചക്കാരനായി മാത്രം ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന എന്നേ  പ്പോലുള്ളവര്‍ സച്ചിന്റെ ഈയിടെയുള്ള മങ്ങിയ ഫോമില്‍ ഏറെ ആശങ്കപ്പെട്ടിരിന്നു.

ക്രിക്കറ്റ് ഒരു മതമാണെങ്കില്‌ അതിലെ ദൈവത്തിന്റെ സ്ഥാനത്താണ് പലരും സച്ചിനെ  പ്രതിഷ്ഠിച്ചതെങ്കില്‍, ആ പ്രതീക്ഷയ്ക്ക് ഇളക്കം തട്ടുന്നതൊന്നും സച്ചിനില്‍ നിന്നും ഒരു ആരാധകന്‍  എന്ന നിലയില്‍  ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും വിമര്‍ശനങ്ങളുടെ മുള്‍മുനകള്‍ക്ക്  തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ മാത്രം തക്ക മറുപടി പറഞ്ഞ സച്ചിന്റെ ഒടുവിലത്തെ പല പ്രകടങ്ങളും ആശയ്ക്ക് വലിയ വക നല്കുന്നതായിരുന്നില്ല.

തൊണ്ണൂറ്റി ഒന്‍പതാമത്തെ സെഞ്ചുറിയില്‍  നിന്നും ചരിത്രമായ നൂറിലേക്കുള്ള ജൈത്രയാത്രയില്‍  ഏകദേശം ഒരു വര്ഷം എടുത്തതു, സച്ചിനെക്കുറിച്ച് അറിയാവുന്നവര്‍ പറയുന്നത് പോലെ സമ്മര്‌ദ്ധങ്ങല്‌ക്കു വശപ്പെട്ടതുകൊണ്ടാണെന്നു തോന്നിപ്പോകും. അതിനു ശേഷം സച്ചിന്‍ ഇതേ വരെ ഒരന്താരാഷ്ട്ര സെഞ്ചുറി എടുത്തില്ല എന്നതും വിമര്‍ശകര്‍ക്ക് ശക്തി പകരുന്നു. ഇക്കഴിഞ്ഞ കുറെ  കളികളില്‍ നിന്ന്  സച്ചിന്‍  ഒരൊറ്റ കളിയില്‍  മാത്രമാണ് സാമാന്യം  ഭേതപ്പെട്ട സ്കോര്‍  എടുത്തത്‌ . ഇടയ്ക്ക്  ഒരു സെഞ്ചുറി നേടിയത് രാജ്യാന്തര ക്രിക്കറ്റിലല്ല എങ്കിലും ഒരു ചെറിയ മറുപടി ആയി സച്ചിന്‍ ആരാധകര്‍ കരുതുന്നു.

സച്ചിനുമുന്പേ വന്നവരും സച്ചിനൊപ്പം  വന്നവരും സച്ചിന്  ശേഷം വന്നവരും ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു പോയപ്പോഴും സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തല ഉയര്‍ത്തി നിവര്‍ന്നു നില്‍ക്കാന്‍ കാരണം സച്ചിന്റെ പ്രകടനം ഒന്ന് കൊണ്ട്  മാത്രമായിരുന്നു. ഏകദിനത്തിലെ ബാലികേറാ മലയായിരുന്ന 200 എന്ന സ്കോറ് പോലും സച്ചിന് തന്റെ പേരിലാക്കിയത് 2010 ല്  മാത്രമാണ് . കഴിഞ്ഞ  ലോകകപ്പിലെ പ്രകടനവും IPL ലെ പ്രകടനങ്ങളും ഒക്കെ സച്ചിന് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ദൂരം യാത്രചെയ്യാനുള്ള അവസരം ഉണ്ട് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കുള്ള മങ്ങിയ ഫോമിനെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല, കാരണം  സച്ചിനില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും അറിയാം സച്ചിന് ഒരു ഫിനിക്സ് പക്ഷിയേപ്പോലെ ഉയരങ്ങളിലേക്ക് വീണ്ടും ചിറകടിച്ചു പറന്നുയരുമെന്ന് .

എങ്കിലും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നത് ഒരു പ്രൊഫെഷണല്‍ രീതി ആയതിനാല്‍ നൂറാമത്തെ സെഞ്ചുറി നേടിയപ്പോള്‍ പലരും സച്ചിനില്‍ നിന്ന്  അത്തരത്തിലുള്ള എന്തെങ്കിലും കേള്‍ക്കാന്‍ കാതോര്ത്തു. പക്ഷെ അപ്പോള്‍ സച്ചിന്‍ അതിനെക്കുറിച്ച് യാതൊരു സൂചനയും നല്‍കിയിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍   അദ്ദേഹം അതിനെക്കുറിച്ചുള്ള സൂചനകള്‍ തന്നു. പിന്നീട് ഓരോ പ്രമുഖരായ താരങ്ങള്‍   വിരമിക്കുമ്പോഴും പലരും സച്ചിനിലേക്ക് തിരിയാറുണ്ട്. ഒടുവില്‍  ഓസ്ട്രേലിയയ്ക്ക്  അവരുടെ ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ വാങ്ങിക്കൊടുത്ത പോണ്ടിങ്ങ്  വിടവാങ്ങിയപ്പോഴും.

ഒടുവിലിതാ സച്ചിന്‍ ആ നടുക്കുന്ന തീരുമാനം പുറത്തു വിട്ടു. ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു..! പാകിസ്താന്‍ മത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ ...!

ആരും പറയാതെ തന്നെ ക്രിക്കറ്റില്‍ നിന്നുകൊണ്ട്  ഇന്ത്യക്കും ക്രിക്കറ്റിനും ഇത്രയേറെ സംഭാവനകള്‍ നല്‍കിയ സച്ചിന്, താന്‍ എന്ന് പിന്മാറണമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു.  അത്  പക്ഷെ  ശോഭ മങ്ങി നില്‍ക്കുന്ന ഒരു  സമയത്ത്   അപ്രതീക്ഷിതമായി ആയതിനാല്‍ ആരാധകരായ ഞങ്ങള്‍ക്ക്  ഇത്തിരി വിഷമം ഉണ്ട്.
എങ്കിലും രാജ്യസഭയില്‍ ഒരു MP ആയി സേവനം തുടങ്ങിയ അദ്ദേഹം അവിടെ  നിന്ന് കൊണ്ട് ക്രിക്കറ്റിനും ഇന്ത്യന്‍ കായികമേഖലയ്ക്കും കൂടുതല്‍ കരുത്തു പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി നടത്തുമെന്ന് പ്രതീക്ഷിക്കാം ...!

Tuesday 5 November 2013

ശ്രീനാരായണഗുരുവിന്റെ ഉദ്ധരണികൾ

  1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
    സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.
  2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
    ഒരു യോനിഒരാകാരം ഒരു ഭേദവുമില്ലതിൽ
  3. ഒരു ജാതിയിൽ നിന്നല്ലോ പിറന്നീടുന്നു സന്തതി
    നരജാതിയിതോർക്കുമ്പോളൊരു ജാതിയിലുള്ളതാം
  4. നരജാതിയിൽ നിന്നത്രേ പിറന്നീടുന്നു വിപ്രനും
    പറയൻ താനുമെന്തുള്ളതന്തരം നരജാതിയിൽ?
  5. പറച്ചിയിൽ നിന്നു പണ്ട് പരാശര മഹാമുനി
    പിറന്നു മറ സൂത്രിച്ച മുനി കൈവർത്തകന്യയിൽ
  6. ഇല്ല ജാതിയിലന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ
    ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?
  7. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
  8. മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
  9. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
  10. മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.
  11. മനുഷ്യരുടെ മതം ഭാഷ, വേഷം എന്നിവയെല്ലാം എന്തുതന്നെയായാലും അവരുടെ ജാതി ഒന്നായതുകൊണ്ട് , പരസ്പരം വിവാഹം ചെയ്യുന്നത് കൊണ്ടും പന്തിഭോജനം നടത്തുന്നത്കൊണ്ടും യാതൊരു തെറ്റുമില്ല.
  12. കൃഷി , കച്ചവടം, കൈതൊഴിൽ, ഇവ അഭിവൃദ്ധിപ്പെടുത്തുന്നതിനെപ്പറ്റിയും , മിതവ്യയത്തെപ്പറ്റിയും പ്രസംഗിക്കുക
  13. വിദ്യകൊണ്ട് സ്വതന്ത്രരാവുക
  14. അതിരുകവിഞ്ഞ ദുരയുടെ കാര്യത്തിൽ മനുഷ്യമൃഗം മറ്റ് മൃഗങ്ങളേക്കാൾ മോശം.
  15. ഇരുട്ടടച്ച , വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങൾ കൊണ്ട് എന്തു പ്രയോജനം?
  16. വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത്. സംശയനിവൃത്തിക്കും , തത്ത്വപ്രകാശത്തിനും വേണ്ടിയാവണം
  17. മടിയന്മാരായിരുന്ന് ഉപജീവിക്കുന്നത് സമുദായ നീതിക്ക് വിരുദ്ധമാണ്
  18. "അയലു തഴപ്പതിനായതിപ്രയത്നം നയമറിയും നരനാചരിച്ചീടണം"






ഗാന്ധിജിയുടെ വചനങ്ങൾ

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.

ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണു. എന്തന്നാൽ അത് വെറും നൈമിഷികം മാത്രം.

എന്റെ ജീവിതമാണ് എന്റെ സന്ദേശം.

പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക
.
കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.

കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ.

ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.

സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.

നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.

സത്യം ദൈവമാണ്.

ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം

ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ

കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.

സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം

ഞാൻ ചോക്ലേറ്റുകളിൽ മരണത്തെ കാണുന്നു

പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും.

ഞാൻ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി.

സത്യം ആണ് എന്റ ദൈവം .ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഞാൻ അന്വേഷിച്ചുകൊണ്ടേയിരിക്കു